Monday 20 August 2012

കാറ്റ്


മെല്ലെ
ആരോടും
ഒന്നും പറയാതെ
എന്ടടുത്തെക്ക്
വന്നതാണ്.
നിന്റെ ശ്വസോച്ച്വാസങ്ങളില്‍
ആരെയോ മണക്കുന്നു.
രണ്ടു കണ്ണുകളിലും
മൂക്കിന്റെു തുമ്പത്തും
നീ നിശ്വസിക്കുന്നു.
കണ്ണു തുറന്നപ്പോള്‍
കൊടുങ്കാറ്റ്.
ഓര്മ്മകകളില്‍
വെള്ളപ്പൊക്കം.
എന്നെത്തഴുകിയ
മരങ്ങളൊക്കെയും
കടപുഴകിയിരിക്കുന്നു .
നിശ്ചലമായ നിലാവില്‍
പുഴയോഴുകുന്നു.
ഇല കൊഴിഞ്ഞ
ശിശിരങ്ങളുടെ
ഓര്മ്മ്കളിലേക്ക്
നീ പതിയെ
വീശിത്തുടങ്ങുന്നു .
ഇനിയൊരു
കൊടുങ്കാറ്റ്,
വെള്ളപ്പൊക്കം
താങ്ങാനാവാതെ
എന്റെ ഓര്മ്മ കള്‍
പുഴയോടൊപ്പം
മരങ്ങളോടൊപ്പം
എങ്ങോട്ടോ .....

Wednesday 20 June 2012

ജീവിതം റിവേഴ്സ് ഗീയറില്‍

ഓര്‍മ്മപ്പെടുത്തലുകള്‍ 
വിദൂരമായ 
എന്തോ ഒന്നിനെ 
എന്നിലേക്കടുപ്പിക്കുന്നു
എത്ര കുടഞ്ഞിട്ടും
വിട്ടു പോകാതെ 
മനസ്സില്‍ കറയായി
ഒരോര്‍മ്മ 
ഭൂതകാലത്തിന്റെ 
നിറഭേദങ്ങളില്‍ 
വെള്ളി വെളിച്ചത്തിന്റെ 
ഒരിടക്കാലം 
കണ്ണടയ്ക്കുമ്പോള്‍ 
തെളിയുന്നതും 
തുറക്കുമ്പോള്‍ 
മങ്ങുന്നതുമായ 
ഒരു ശലഭജീവിതം 
ശലഭം നിദ്രയിലാണ്ടു
കൊക്കൂണിന്റെ നിറം 
പഴയതിലും 
കരുവാളിച്ചിരുന്നു 
പുഴുവിന് പഴയ 
ചുറുചുറുക്കില്ല 
മുട്ട ആരും കാണാതെ 
പാണലിലയുടെ 
അടിയില്‍ നിന്നും 
ചെങ്കല്ലിന്റെ കുഴിയിലെ 
ഒരിറ്റു വെള്ളത്തിലേക്ക് 
അടര്‍ന്നു വീണു